ടെഹ്റാൻ: യുഎസ് കരയുദ്ധം നടത്തിയേക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് ഇറാൻ . കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും. ഇതോടെ കടലിലൂടെയുള്ള വ്യാപാരം പൂർണമായും നിലയ്ക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കി. ഹോർമുസ് വഴിയുള്ള ചരക്കുനീക്കം ഇതിനകം തന്നെ തകർന്നിട്ടുണ്ട്. നിലവിൽ അഞ്ചോ ആറോ കപ്പലുകളാണ് ദിവസവും ഈ കടലിടുക്കിലൂടെ കടന്നു പോകുന്നത്.
കരയുദ്ധത്തോട് ഇസ്രായേലിനാണ് കൂടുതൽ താല്‍പര്യം. നിലവിൽ കരയുദ്ധത്തിന് യുഎസ് നിലവില്‍ താൽപര്യം കാണിക്കുന്നില്ല.
അതെസമയം ഹോർമൂസ് കടലിടുക്കിൽ ടോൾ പിരിവ് തുടങ്ങാൻ ഇറാൻ നീക്കങ്ങൾ ആരംഭിച്ചു. കപ്പലുകളിൽ നിന്ന് 2 മില്യൻ ഡോളർ (ഏകദേശം 18.8 കോടി രൂപ) ഈടാക്കാനാണ് നീക്കം. കപ്പൽപ്പാതയുടെ നിയന്ത്രണം ഏറ്റെടുക്കുക എന്നതാണ് ഇറാന്റെ ഇപ്പോഴത്തെ നയം. ഇതോടെ ലോകത്തെങ്ങും വിലക്കയറ്റത്തിന് സാധ്യതയേറി.
